എന്തൊരു ബഹളമായിരുന്നു 'ഇന്ന് ദില്ലി നാളെ ഹരിയാന മറ്റന്നാൾ മഹാരാഷ്ട്ര പിന്നെ കേരളം ഒലക്കേടെ മൂട് '. 28 സീറ്റ് ദില്ലി അസ്സെംബ്ലിയിൽ കിട്ടിയപ്പോൾ ഇവർ കരുതി സംഗതിയൊക്കെ മാറി എന്ന്. പിന്നെ ഒരു വരവായീരുന്നു പാർട്ടിയിലേക്ക് പ്രമുഖന്മാർ-അശുതോഷ് തൊട്ടു അന്ഗമാലിയിലെ രാജപ്പൻ വരെ പത്തുരൂപ മെമ്പറായി. കോണ്‍ഗ്രസിനെയും കൂട്ടി ഭരിക്കാൻ തുടങ്ങിയപ്പോ സംഭാവനകൾ കൂംബാരമായി. ഒരു ദിവസം കോടികളാണ് ഇന്റർനെറ്റ് വഴി ആം ആദ്മി പാർടി യുടെ അക്കൗൻടിൽ എത്തിയത്. എന്നിട്ടെന്തായി? പാർട്ടിക്കാരുടെ കറന്റ് ബിൽ "അടയ്ക്കേണ്ട' എന്ന് തീരുമാനിച്ചു-പാർട്ടിക്കാരല്ലാതവർക്ക് അങ്ങിനെ പണി കൊടുത്തു. പിന്നെ പരാതി ബോധിപ്പിക്കാൻ ഫോണ്‍, എസ് എം എസ്, ഇമെയിൽ, ഒന്നും പറയണ്ട.
നാട് നന്നായി എന്ന് എല്ലാവരും കരുതി. സ്വയം രാജാവായി പ്രഖ്യാപിച് അരവിന്ദ മഹാരാജാവ് പ്രജകളുമായി നേരിട്ട് സംവദിക്കാൻ ദർബാരും സംഘടിപിച്ചു. പക്ഷെ ദർബാറിൽ നടന്നത് കൂട്ടത്തല്ല്. തല്ലു കൊണ്ടവനും തല്ലു കൊടുത്തവനും ആം ആദ്മി ക്കാർ. ഒരു വിധം ഓടി രക്ഷപെട്ടു ടെറസ്സിൽ കയറി ടാറ്റാ പറഞ്ഞു അന്ന് തടി തപ്പി. അടുത്ത ദിവസം സ്വന്തം മന്ത്രി കഞ്ചാവ് വേട്ടക്കിറങ്ങി- പോലിസ് എന്തിനു ഞാനുള്ളപ്പോൾ? അങ്ങിനെ സോമനാഥൻ ആം ആദ്മി പിള്ളേരെയും കൂട്ടി നട്ടപ്പാതിരക്കു റൈഡിനിറങ്ങി. ആഫ്രിക്കകാരിയെ കഞ്ചാവോടെ കൂടെ പിടി കൂടി പത്തു മണിക്കൂര് ബന്ദിയാക്കി വച്ചു. മൂത്രമൊഴിക്കാൻ പോലും സമ്മതിച്ചില്ലത്രേ. പോലീസ് സഹകരിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ അരവിന്ദ മഹാരാജാവ് ചൂടായി. സോമനാഥൻ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത അരുണ്‍ ജെയ്ട്ട്ളിയുടെ മുഖത്ത് തുപ്പും എന്നും പ്രഖ്യാപിച്ചു. വിചാരിച്ച പോലെ ഭരണം അത്ര എളുപ്പമല്ല എന്ന് മനസിലാക്കിയ അരവിന്ദ മഹാരാജാവ് നിരാഹാരം പ്രഖ്യാപിച്ചു. അത് ചീറ്റിപ്പോയപ്പോൾ തുറുപ്പ് ചീട്ടു പുറത്തെടുത്തു-ലോക്പാൽ! ഒടുവിൽ ഒരു വിധം രാജി വച്ച് രക്ഷപ്പെട്ടു. പാർട്ടി ആഫീസിൽ കപ്പലണ്ടി തിന്നു കൊണ്ടിരിക്കുമ്പോൾ അശുതോഷ് പറഞ്ഞു " ഷീല ദീക്ഷിതിനെ തൊപ്പിക്കമെന്ഗിൽ മോഡിയെയും തോപ്പിക്കാം." ഒന്നും ചിന്തിച്ചില്ല അരവിന്ദ മഹാരാജാവ്കാശിയിലെത്തി പത്രിക കൊടുത്തു പുഴയിലിറങ്ങി കുളിച്ചു പിന്നെ കാശിക്കാരും മഷിയിലും തല്ലു കൊണ്ടും കുളിപ്പിച്ചു. അവസാനം എട്ടു നിലയിൽ അവിടെ പൊട്ടി. ദില്ലിയിൽ ഏഴും പൊട്ടി. ഹരിയാനയിൽ കെട്ടി വച്ചതും പോയി. പക്ഷെ ഇതൊന്നുമായിരുന്നില്ല ആം ആദ്മി പാർടിയുടെ മാസ്റ്റെർ പീസ് -അത് അമേട്ടിയും ഗാസിയബാദും ആയിരുന്നു. കവി കുമാരാൻ അമേത്തിയിൽ 5 മാസം അടയിരുന്നു മൊട്ട വിരിയിച്ചപ്പോൾ കിട്ടിയത് ആയിരം. ഇന്നലെ വന്ന സ്മൃതിക്ക് കിട്ടിയത് 3 ലക്ഷം. ശാസിയ പിന്നെ ആം ആദ്മി പാർടി ആഫീസ് കയറിയാതായി വിവരമില്ല.
ഇനി ഹരിയാനയും വേണ്ട മഹാരാഷ്ട്രയും വേണ്ട-നമുക്ക് ദില്ലി മാത്രം നോക്കാം എന്നായി ഇപ്പോൾ അരവിന്ദ മഹാരാജാവ്. ലക്ഷങ്ങൾ കോടികൾ വന്നെത്തിയ പാർടി അക്കൌണ്ടിൽ ഇന്ന് വരുന്നത് നൂറുകൾ. ജനങ്ങള് ഇങ്ങിനെയും പണി തരുമെന്ന് അരവിന്ദ മഹാരാജാവ് സ്വപ്നത്തിൽ പോലും കരുതിയിരിനിട്ടുണ്ടാവില്ല.
No comments:
Post a Comment